24 ഡിസംബർ 2009

ഹിസ്റ്ററി ലെസ്സണ്‍ 2

പണ്ട് പണ്ട് കാലത്ത്, ഇംഗ്ലണ്‍ട് എന്ന രാജ്യത്ത്, ജോണ്‍ എന്ന രാജാവുണ്ടായിരുന്നു. ഇംഗ്ലീഷ് ചാനല്‍ കടന്ന് പലനാടുകളും വെട്ടി പടുത്ത അദ്ദേഹം പക്ഷേ സ്വന്തം നാട്ടിലെ പ്രജകളെ മറന്നു.

പ്രജകള്‍ തമ്പുന്ലെതിരായി ലഹളകുട്ടിയത് സ്വഭാവികം.

ലഹളയുടെ ഒടുവില്‍ പ്രജകള്‍ 25 അംഗ സമിതിയുണ്ടാക്കി; രാജാവിന്റെ പ്രവര്‍ത്തികള്‍ "സൂപര്‍വൈസ്" ചെ.യ്യാന്‍. ഈ സമിതി പിന്നീട് എല്ലാ പാര്‍ളിമന്റുകളുടെയും അമ്മയായി കല്പിക്കപ്പെട്ടു. എന്നാല്‍ തന്റെ പരാധികാരത്തില്‍ കൈകടത്തുന്നത് സ്വേച്ഛാധിപതികള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഈ സമിതിയുടെയും (പിന്‍ഗാമികളുടെയും) പ്രവൃത്തികളില്‍ ഇടപെടുവാന്‍തുടങ്ങി നമ്മുടെ നാടുവാഴികള്‍.

ജനപ്രതിനിധികളെ അധികാരിയില്‍ നിന്നും രക്ഷിക്കുവാന്‍ അങ്ങനെ "പാര്‍ളിമന്ററി പ്രിവിലജസ്" എന്ന ക്രോഡീകരിച്ചിട്ടില്ലാത്ത് ഒരു നിയമ സംഹിത നിലവില്‍ വന്നു.

വെസ്റ്റ് മിനിസ്റ്റര്‍ സംബ്രദായം നമ്മുടെ ഭരണഘടനയില്‍ സ്വൂകരിച്ചപ്പോള്‍ അവരുടെ "പാര്‍ളിമന്ററി പ്രിവിലജസ്" എന്ന ആശയവും നമ്മള്‍ സ്വീകരിച്ചത് സ്വാഭാവികം. ജന പ്രതിനിധികളെയും ജന പ്രതിനിധി സഭകളെയും ഭരണകര്‍ത്താക്കളില്‍ നിന്നും സംരക്ഷിക്കുവാന്‍ സംജാതമായ നിയമ സഭയുടെ പ്രത്യേക അവകാശങ്ങള്‍ എന്ന ആശയം ഇന്ന് ജന പ്രതിനിധികളുടെയും രാഷ്ടൂയ നേതാക്കന്‍മാരുടെയും ദുഷ്പ്രവൃ‌ത്തികള്‍ ജനങ്ങളില്‍ നിന്നും മറച്ചു വെക്കുവാന്‍ ഉപയോഗിക്കുന്നു എന്നത് ഒരു വല്ലാത്ത വിരോധാഭാസം തന്നെ.

ഈ വാര്‍ത്ത കാണുക. http://www.mathrubhumi.com/story.php?id=73667

സാമാജികര്‍ നിയമ സഭയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവകാശ സംരക്ഷണം നല്‍കിയിരുന്നത് ഭരണകര്‍ത്താക്കളുടെ പ്രവര്‍
ത്തികള്‍ക്കെതിരായി സാമാജികര്‍ക്ക് നിര്‍ഭയം വിശകലനെ ചെയ്യുവാനുള്ള അവസരം ലഭിക്കുവാന്‍ വേണ്ടിയാണ്.

എന്നാല്‍ ഇന്ന് ഭരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജനഭ്ഭളുടെ ദൃഷ്ടിയില്‍ നിന്നും അകറ്റുവാന്‍ വേണ്ടി മാത്രമാണ് നിയമസഭയുടെ അവാശങ്ങള്‍ ഉപയോഗിക്കുന്നത്.

ഖേദകരം എന്നു മാത്രം ഫറയുന്നു.

21 ഏപ്രിൽ 2009

ഹിസ്റ്ററി - ലെസ്സണ്‍ 1

പണ്ട്, പണ്ട്, പണ്, അനേകം ശതാബ്ദങ്ങള്‍ക്കു മുമ്പ്, ഭാരതം അനവധി നാട്ടുരാജ്യങ്ങള്‍ ആയിരുന്ന കാലത്ത്, തങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ക്കുവാന്‍ നാടുവാഴികള്‍ കണ്ടു പിടിച്ച എളുപ്പ വഴി മൂന്നാമതൊരു നാടുവാഴിയുടെ കൂട്ടു പിടിച്ച് ശത്രുവിനെ ഇല്ലാതാക്കലായിരുന്നു.

ഇങ്ങലെ രിരഞ്ഞെടുക്കുന്ന കൂട്ടാളി ശത്രുവിനെ മാത്രമല്ല, തങ്ങളെയും നശിപ്പിക്കുമെന്ന വസ്തുത ഈ പാവം നാടുവാഴികള്‍ ഓര്‍ത്തിരുന്നുവോ? അതോ "ഇന്നു നീ, നാളെ ഞാന്‍" എന്ന ബൈബിള്‍ വാക്യം അവര്‍ക്കറിയാമായിരുന്നുവോ?

പണ്ടു കാലത്തെ നാടുവാഴികള്‍ കൂട്ടുപിടിച്ചിരുന്നത് ബ്രീട്ടീഷുകാരെയാണെങ്കില്‍, കോങ്ങറസ്സിലെ മടിയന്‍മാരായ നാടുവാഴികള്‍ക്കു ഫ്രന്‍ച്ചു ചാനല്‍ എന്നല്ല, ഫ്രാസില്‍ പോലും കടക്കുവാനുള്ള ഉത്സാഹം ഇല്ല. അവര്‍ എത്തി നില്‍കുന്നത് ഇറ്റലിയിലാണ്.

ചരിത്രത്തിന്റെ പാഠങ്ങള്‍ മറക്കുന്നവര്‍ ചരത്രം ആവര്‍ത്തിക്കും. നാം പാവം പൊതുജനത്തിന് എല്ലാം കണ്ട് വിധിയെ പഴിക്കാം.

തിരിച്ചുവരവ്

ങ്ങും...

ങ്ങാ....

സത്യം പറഞ്ഞാല്‍ ഞാന്‍ ഇതു മറന്നതാണ്. ഓട്ടു ചെയ്തു വരുന്ന വഴിക്കാണ് കയ്യില്‍ പേരക്കുയുമായി നില്‍കുന്ന വാവയെ കണ്ടത്.

04 ഏപ്രിൽ 2007

കോടതി, ജനാധിപത്യം, സമരം

സമരങ്ങൾ ജനാധിപത്യത്തിനു വിരുദ്ധമാണ്. ഫാസിസ്റ്റ്, ബൂര്ഷ്വാ രാജ ഭരണ വ്യവസ്ഥിതിയിലെ സമരങ്ങൾ ആവശ്യമായി വരുന്നത് ഭരണ കര്ത്താക്കൾക്ക് ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതിബദ്ധത ഇല്ലാത്തു കൊണ്ടാണ്. എന്നാല്, ജനാധിപത്യത്തില്, ഭരണം (ആംഗലെയത്തിലെ എക്സിക്യൂട്ടീവ് എന്ന സത്വം) ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ആ ആവശ്യങ്ങള് ജനപ്രതിനിധി സഭയില് അവതരിപ്പിച്ച് അംഗീകാരം നേടുകയാണ് വേണ്ടത്.


എന്തെങ്കിലും കാരണ വശാല് ജനപ്രതിനിധി സഭ (നമ്മുടെ രാജ്യത്തിലെ നിയമ സഭയും പാര്ളിമന്റും) സഭയ്കു മുമ്പാകെ ഉരയരുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില് അതിന്റെ അര്ഥം ആവശ്യങ്ങള് രാജ്യത്തിന്റെ സര്വാധിപതികളായ ജനം അംഗീകിരക്കുന്നില്ല, എന്നാണ്.


അങ്ങനെ ജന പ്രതിനിധി സഭയാല് തിരസ്കരിക്കപ്പെട്ട ആവശ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തിക്ൾ തുടര്ന്നും ജനാധിപത്യ വ്യവസ്ഥിതിയില് സാഥാപിച്ചിട്ടുള്ള നിയമത്തിന്റെ ചട്ടകൂടിനുള്ളില് തുടരണം എന്നത് ജനാധിപത്യത്തിന്റെ വിജത്തിന് ആവശ്യമാണ്.


നിയമ സഭ തിരസ്കരിച്ച ആവശ്യങ്ങള് ഉന്നയിച്ച് പെരുവഴിയില് ഇറങ്ങി സമരും ചെയ്യുന്നത് സാമാന്യ ജനാധിപത്യ മര്യാദക്ള്ക്കു വിപരീതമാണ്, എന്നു ചുരുക്കം.


ഇന്നത്തം കേരളത്തില് നമ്മള് കാണുന്നത് എല്ലാ അര്ഥത്തിലും ജനാധിപത്യത്തിന്റെ വിധ്വംസനമാണ്. പാര്ളിമന്റില് അംഗീകരിക്കപ്പെട്ട, അഥവാ പാര്ളിമന്റാല് നിയന്ത്രക്കപ്പെടാവുന്ന നയങ്ങളും സര്ക്കാര് പ്രവര്ത്തികള്ക്കും എതിരായി, പാര്ളിമന്റിലെ ഭരണ കക്ഷിയെ പിന്തുണച്ചു കൊണ്ടു തന്നെ സമരം നടത്തുന്ന പ്രവണതയാണ് നാം ഇന്നു കാണുന്നത്.


"ജനാധിപത്യ വധത്തിന്റെ" തുടര്ച്ചയാണ് ഈ അടുത്ത കാല്തായി മാദ്ധ്യമങ്ങളില് കാണുന്ന കൊടതികള്കെതിരായുള്ള അക്രമമം.


നിയമവിരുദ്ധമായ ഒരു പ്രവര്ത്തി കൊടതിയുടെ ശ്രദ്ധയില് പെട്ടാല് -- അത് നിയമ പ്രകാരം തെളിയിക്കപ്പെട്ടാല്, കുറ്റാരേപിതനായ വ്യക്തിയെ ശിക്ഷിക്കുക് എന്ന ഭരമഘടനാപരമായ ഭാദ്ധ്യത് കൊടതികൾക്കുണ്ട്. ഭരണഘടനയുടെ ചട്ടകൂട്ടിനുള്ളില് നിന്നുകൊണ്ട് പ്രവര്ത്തിക്കുന്ന കൊടിതികളെ തേജോവധം ചെയ്യുന്നത് ഭരണഘടനാ പ്രകാരം തന്നെ ശിക്ഷാര്ഹമാണ് -- കൊടതി അലക്ഷ്യത്തിനു ശിക്ഷവിധിക്കുവാനുള്ള അധികാരം ഭരണഘട്നയില് തന്നെ നിര്വചിച്ചിട്ടുണ്ട് എന്നിര്ക്കെ ഭരണഘട പ്രകാരമുള്ള കടമ നിര്വഹിച്ചതില് രാഷ്ടരീയം കലര്ത്തുന്നത് അപഹാസ്യമാണ്.



08 മാർച്ച് 2007

ഏ. ഡി. ബി.

അന്ന്, 1988 - 1990 കാലഘട്ടത്തില് പത്താം ക്ലാസ് പാസ്സായിട്ടുള്ളവര്ക്കറിയാം അന്നു നടന്ന തമാശകള്. അന്നത്തെ ഭരണക്കാരു രണ്ടു കാര്യങ്ങള് പരഞ്ഞു, "പത്താം ക്ലാസിലെ മാര്ക്കുകള് 1200 വേണം" "കേരളം നന്നാവണമെങ്കില് പ്ലസ് ടൂ വേണം".

പറഞ്ഞതു ഭരണ പക്ഷമായതു കൊണ്ടാവാം, പ്രതിപക്ഷത്തിനതു കാര്യമായി രസിച്ചില്ല. അന്നതെ പ്രതിപക്ഷ അദ്ധ്യാപക് സംഘടനകള് സമരം ചെയ്തു. ജീവനക്കുരുടെ സംഘടനകളും സമരത്തിനു പരോക്ഷമായി തന്നെ അനുഭാവം പ്രകടിപ്പിച്ചു. ഭരണ - പ്രതി പക്ഷങ്ങള് തമ്മിലുള്ള വടം വലിയില് നട്ടം തിരിഞ്ഞത് വിദ്ധ്യാര്ഥികളായിരുന്നു. സമരത്തിന്റെ ഭാഗമായി ഉത്തരകടലാസ് മൂല്യനിര്ണയവും മാര്ക്കു ലിസ്റ്റ് തയ്യാറാക്കലും താറുമാറായി.

സമരങ്ങളുടെ ബലത്തില് അടുത്ത തിരഞ്ഞെടുപ്പില് അധികാരത്തില് വന്ന പ്രതി പക്ഷം ഏറെ താമസിയാതെ അതു ചെയ്തു - പ്ലസ് ടൂ നടപ്പിലാക്കി.

സ്മാര്ട്ട് സിറ്റി, ഏഡിബി കാര്യഅങ്ങളില് ഇന്നത്തെ ഭരണക്കാര് (ഏതാണ്ട് ഒരു വര്ഷം മുമ്പ് വരേ പ്രതി പക്ഷത്തിരുന്നവര്) നടത്തിയ മലക്കം മറിച്ചില് കാണുമ്പോള് പേരക്കു ഓര്മ വരുന്നത് ചരിത്രം ആവര്ത്തിക്കും എന്ന ആപ്ത വാക്യമാണ്.

ഉം....

എല്ലാവരും ബ്ലോഗു ചെയ്യുന്നു. ഞാനും ഇതാ തുടങ്ങുകയായി....