24 ഡിസംബർ 2009

ഹിസ്റ്ററി ലെസ്സണ്‍ 2

പണ്ട് പണ്ട് കാലത്ത്, ഇംഗ്ലണ്‍ട് എന്ന രാജ്യത്ത്, ജോണ്‍ എന്ന രാജാവുണ്ടായിരുന്നു. ഇംഗ്ലീഷ് ചാനല്‍ കടന്ന് പലനാടുകളും വെട്ടി പടുത്ത അദ്ദേഹം പക്ഷേ സ്വന്തം നാട്ടിലെ പ്രജകളെ മറന്നു.

പ്രജകള്‍ തമ്പുന്ലെതിരായി ലഹളകുട്ടിയത് സ്വഭാവികം.

ലഹളയുടെ ഒടുവില്‍ പ്രജകള്‍ 25 അംഗ സമിതിയുണ്ടാക്കി; രാജാവിന്റെ പ്രവര്‍ത്തികള്‍ "സൂപര്‍വൈസ്" ചെ.യ്യാന്‍. ഈ സമിതി പിന്നീട് എല്ലാ പാര്‍ളിമന്റുകളുടെയും അമ്മയായി കല്പിക്കപ്പെട്ടു. എന്നാല്‍ തന്റെ പരാധികാരത്തില്‍ കൈകടത്തുന്നത് സ്വേച്ഛാധിപതികള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഈ സമിതിയുടെയും (പിന്‍ഗാമികളുടെയും) പ്രവൃത്തികളില്‍ ഇടപെടുവാന്‍തുടങ്ങി നമ്മുടെ നാടുവാഴികള്‍.

ജനപ്രതിനിധികളെ അധികാരിയില്‍ നിന്നും രക്ഷിക്കുവാന്‍ അങ്ങനെ "പാര്‍ളിമന്ററി പ്രിവിലജസ്" എന്ന ക്രോഡീകരിച്ചിട്ടില്ലാത്ത് ഒരു നിയമ സംഹിത നിലവില്‍ വന്നു.

വെസ്റ്റ് മിനിസ്റ്റര്‍ സംബ്രദായം നമ്മുടെ ഭരണഘടനയില്‍ സ്വൂകരിച്ചപ്പോള്‍ അവരുടെ "പാര്‍ളിമന്ററി പ്രിവിലജസ്" എന്ന ആശയവും നമ്മള്‍ സ്വീകരിച്ചത് സ്വാഭാവികം. ജന പ്രതിനിധികളെയും ജന പ്രതിനിധി സഭകളെയും ഭരണകര്‍ത്താക്കളില്‍ നിന്നും സംരക്ഷിക്കുവാന്‍ സംജാതമായ നിയമ സഭയുടെ പ്രത്യേക അവകാശങ്ങള്‍ എന്ന ആശയം ഇന്ന് ജന പ്രതിനിധികളുടെയും രാഷ്ടൂയ നേതാക്കന്‍മാരുടെയും ദുഷ്പ്രവൃ‌ത്തികള്‍ ജനങ്ങളില്‍ നിന്നും മറച്ചു വെക്കുവാന്‍ ഉപയോഗിക്കുന്നു എന്നത് ഒരു വല്ലാത്ത വിരോധാഭാസം തന്നെ.

ഈ വാര്‍ത്ത കാണുക. http://www.mathrubhumi.com/story.php?id=73667

സാമാജികര്‍ നിയമ സഭയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവകാശ സംരക്ഷണം നല്‍കിയിരുന്നത് ഭരണകര്‍ത്താക്കളുടെ പ്രവര്‍
ത്തികള്‍ക്കെതിരായി സാമാജികര്‍ക്ക് നിര്‍ഭയം വിശകലനെ ചെയ്യുവാനുള്ള അവസരം ലഭിക്കുവാന്‍ വേണ്ടിയാണ്.

എന്നാല്‍ ഇന്ന് ഭരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജനഭ്ഭളുടെ ദൃഷ്ടിയില്‍ നിന്നും അകറ്റുവാന്‍ വേണ്ടി മാത്രമാണ് നിയമസഭയുടെ അവാശങ്ങള്‍ ഉപയോഗിക്കുന്നത്.

ഖേദകരം എന്നു മാത്രം ഫറയുന്നു.

21 ഏപ്രിൽ 2009

ഹിസ്റ്ററി - ലെസ്സണ്‍ 1

പണ്ട്, പണ്ട്, പണ്, അനേകം ശതാബ്ദങ്ങള്‍ക്കു മുമ്പ്, ഭാരതം അനവധി നാട്ടുരാജ്യങ്ങള്‍ ആയിരുന്ന കാലത്ത്, തങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ക്കുവാന്‍ നാടുവാഴികള്‍ കണ്ടു പിടിച്ച എളുപ്പ വഴി മൂന്നാമതൊരു നാടുവാഴിയുടെ കൂട്ടു പിടിച്ച് ശത്രുവിനെ ഇല്ലാതാക്കലായിരുന്നു.

ഇങ്ങലെ രിരഞ്ഞെടുക്കുന്ന കൂട്ടാളി ശത്രുവിനെ മാത്രമല്ല, തങ്ങളെയും നശിപ്പിക്കുമെന്ന വസ്തുത ഈ പാവം നാടുവാഴികള്‍ ഓര്‍ത്തിരുന്നുവോ? അതോ "ഇന്നു നീ, നാളെ ഞാന്‍" എന്ന ബൈബിള്‍ വാക്യം അവര്‍ക്കറിയാമായിരുന്നുവോ?

പണ്ടു കാലത്തെ നാടുവാഴികള്‍ കൂട്ടുപിടിച്ചിരുന്നത് ബ്രീട്ടീഷുകാരെയാണെങ്കില്‍, കോങ്ങറസ്സിലെ മടിയന്‍മാരായ നാടുവാഴികള്‍ക്കു ഫ്രന്‍ച്ചു ചാനല്‍ എന്നല്ല, ഫ്രാസില്‍ പോലും കടക്കുവാനുള്ള ഉത്സാഹം ഇല്ല. അവര്‍ എത്തി നില്‍കുന്നത് ഇറ്റലിയിലാണ്.

ചരിത്രത്തിന്റെ പാഠങ്ങള്‍ മറക്കുന്നവര്‍ ചരത്രം ആവര്‍ത്തിക്കും. നാം പാവം പൊതുജനത്തിന് എല്ലാം കണ്ട് വിധിയെ പഴിക്കാം.

തിരിച്ചുവരവ്

ങ്ങും...

ങ്ങാ....

സത്യം പറഞ്ഞാല്‍ ഞാന്‍ ഇതു മറന്നതാണ്. ഓട്ടു ചെയ്തു വരുന്ന വഴിക്കാണ് കയ്യില്‍ പേരക്കുയുമായി നില്‍കുന്ന വാവയെ കണ്ടത്.